കാസർകോട്: ബേഡകം പാർട്ടി ഗ്രാമത്തിലെ മുന്നാട് പീപ്പിൾസ് കോളേജ് കോളജ് മാഗസിനെതിരെ പരാതിയുമായി വിദ്യാർത്ഥികളും നാട്ടുകാരും ,ചാൻസലറായ ഗവർണ്ണർക്ക് പരാതിയയച്ചു .മറയില്ലാത്ത തുറന്നെഴുത്തെന്ന മുൻകൂർ ജാമ്യത്തോടെ പുറത്തിറങ്ങിയ ഉറ മറച്ചത് എന്ന കോളേജ് മാഗസിൻ തുറന്നുനോക്കാനോ പോയിട്ട് കൈകൊണ്ട് തൊടാനോ പോലുമാകുന്നില്ലെന്ന് വിദ്യാർഥികൾ.പുറംചട്ടയിൽ തുടങ്ങി അകം പുറങ്ങളിൽ നിറഞ്ഞുകവിഞ്ഞ ത് പോര്ണോഗ്രഫിയെ തോൽപ്പിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ്.കോണ്ടം ധരിപ്പിച്ച നേന്ത്രപ്പഴത്തിന്റെ കവർചിത്രവുമായി ഇറങ്ങിയ ഇതിന്റെ മുഖ്യ പത്രാധിപർ പ്രിൻസിപ്പൽ സി.കെ.ലൂക്കോസാണ്.സ്റ്റാഫ് എഡിറ്റർ അനു സെബാസ്ത്യനും സ്റ്റുഡന്റസ് യൂണിയൻ എഡിറ്ററായി ആകാശ് പള്ളവുമാണ് വിവാദ മാഗസീനിന് പിന്നിലെ കൈകൾ.ഇക്കൊല്ലം എഡിറ്റർ സ്ഥാനം എസ.എഫ്.ഐക്കാണ് .അതേസമയം പ്രകാശനം ചെയ്യുന്നതിന് മുമ്പ് കോളേജ് ഡേ നടക്കുന്നതിനിടയിലായിരുന്നു മാഗസിൻ വിതരണം ചെയ്തത്
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ലൈംഗികത തള്ളിക്കയറ്റിയുള്ള അവതരണമാണ് മാഗസിൻ വിവാദമാക്കിയത്.
നവോത്ഥാനം പ്രചരിപ്പിക്കേണ്ടത് ഇങ്ങനെ ആകരുതെന്നാണ് എസ.എഫ്.ഐയിലെ പ്രബല വിഭാഗം ബി.എൻ.സി.യോട് വ്യക്തമാക്കിയത്.നമുക്ക് പിറക്കാതെ പോയ കുഞ്ഞുങ്ങൾ ഇവിടെ മരിക്കട്ടെ എന്ന വരികൾക്ക് നൽകിയ ചിത്രം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ളതാണ്.മാഗസി ശില്പികളുടെ വിവരണ പേജിൽ നൽകിയ ചിത്രവും അറപ്പുളവാക്കുന്നതാണ്.അതുപോലെ ,ലൈംഗികതയുടെ രാഷ്ട്രീയം,
ആർത്തവം അശുദ്ധമോ,പ്രണയം നഷ്ട്ടപ്പെട്ടവന്റെ രതി,തുടങ്ങിയവ തനി മഞ്ഞയെന്നാണ് പരാതി.
സഹകരണ മേഖലയിലുള്ള കോളേജിന്റെ നിയന്ത്രണം സി,പി,എം നേതാക്കൾക്കാണ്.എന്നാൽ കോളേജ് ഭരണത്തിൽ തുടരുന്ന അനഭിലഷണീയതകൾ തങ്ങൾക്ക് അറിയില്ലെന്ന് ജില്ലാ നേതാക്കൾ വ്യക്തമാക്കുന്നു.ഈ കോളേജിൽ എന്ത് നടക്കുന്നുവെന്നുപോലും സി.പി.എം. ജില്ലാ നേതൃത്വത്തിനറിയില്ല.അധ്യാപകർക്കും ജീവനക്കാർക്കും മാന്യമായ ശമ്പളം പോലുമില്ലെന്ന പരാതിയും നിലവിലുണ്ട്.നിയമനങ്ങളിലും സ്വകാര്യ താൽപ്പര്യമാണ് പ്രതിഫലിക്കുന്നത്.പുതിയ നിയമനങ്ങൾക്ക് നിശ്ചിത ശമ്പളമെന്ന ബോണ്ട് എഴുതി വാങ്ങുന്നതും ആരോപണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.