കാസർകോട് റെയിൽവേ സ്റ്റേഷനിൽ മൂന്ന് കിലോ കഞ്ചാവ് ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിർത്തിയിട്ട ട്രെയിനിൽ 3.35 കിലോ കഞ്ചാവ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ജനറൽ കംപാർട്ട്മെന്റിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പ്ലാസ്റ്റിക് ബാഗിൽ കെട്ടിവച്ച കഞ്ചാവ്. കഞ്ചാവ് സൂക്ഷിച്ചു വെച്ചയാളെ കുറിച്ച് യാതൊരു വിവരം ലഭിക്കാത്തതിനാൽ തത്സമയം പ്രതി സ്ഥാനത്തു ആരെയും ചേർത്തില്ല. എക്സൈസ് എൻ.ഡിപിഎസ് കേസ് രജിസ്റ്റർ ചെയ്ത് കഞ്ചാവ് കഞ്ചാവ് കസ്റ്റഡിയിലെടുത്തു. കാസർകോട് റേഞ്ച് ഇൻസ്പെക്ടർ ഗ്രേഡ് ജെ ജോസഫിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ കെ രാമ, പി പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, ടി കണ്ണൻകുഞ്ഞി, ശ്യാംജിത്, വനിത സിവിൽ എക്സൈസ് ഓഫീസർ ടിവി ഗീത തുടങ്ങിയവരാണ് പരിശോധനക്കെത്തിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ പികെ കതിരേഷ് ബാബു. എ.വി ദീപക്. ഹെഡ് കോൺസ്റ്റബിൾ പി രാജീവൻ, കോൺസ്റ്റബിൾ രാജേഷ് എന്നിവരും റെയിൽഡിൽ പങ്കെടുത്തു.