ഗഫൂർ ഹാജിയുടെ മരണം; ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബേക്കലം പോലീസ് സ്റ്റേഷനിലേക്ക് അമ്മമാരുടെ കണ്ണീർ സമരം മാർച്ച്.അന്വേഷണങ്ങളിൽ നിന്ന് തന്ത്രപൂർവ്വം വഴുതി മാറി ജിന്നുമ്മ; പൂട്ടണമെന്ന് അമ്മമാർ
ബേക്കൽ :ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും സമഗ്രവും നീതിപൂർവവുമായ അന്വേഷണം നടത്താൻ ഉന്നത ഏജൻസിയെയോ അല്ലെങ്കിൽ സിബിഐയെയോ ഏൽപിക്കണമെന്നും ആവശ്യപെട്ട് നിരവധി സമരങ്ങളാണ് ബേക്കലം കേന്ദ്രികരിച്ചു നടന്നിരുന്നു . ഇന്ന് രാവിലെ അമ്മമാരുടെ കണ്ണീർ സമരത്തോടുകൂടി സ്ത്രീകളും കൂടി സമരരംഗത്തേക്ക് കടന്നിരിക്കുകയാണ്. നൂറുകണക്കിന് അമ്മമാരാണ് കണ്ണീർ സമരത്തിന് ഒരുമിച്ചു കൂടിയത്. മാർച്ച് ആയി കടന്നുവന്ന അമ്മമാരെ ബേക്കൽ പോലീസ് സ്റ്റേഷന്റെ മുൻവശത്ത് വച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തരികയായിരുന്നു.രൂക്ഷമായ പ്രതികരണമാണ് അമ്മമാർ പോലീസിന്റെ അനാസ്ഥക്കെതിരെ ഉയർത്തിയത്.
ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് ഫറൂഖിയ മസ്ജിദിന് സമീപം ബൈത്തുല്‍ റഹ്മയിലെ എം.സി. ഗഫൂര്‍ ഹാജിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. മരണസമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ഹാജിയുടെ ഭാര്യ അവരുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു . നോമ്പായതിനാൽ വെള്ളിയാഴ്ച പുലർച്ചെ അത്താഴം കഴിക്കാൻ കാറുമായി മേൽപ്പറമ്പിലെ വീട്ടിലെത്താമെന്ന് ഹാജി ഭാര്യയോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. 14-ന് വെള്ളിയാഴ്ച പുലർകാലം അത്താഴത്തിനെത്താതിരുന്നതുമുതൽ ഭാര്യ തുടർച്ചായി ഹാജിയെ ഫോണിൽ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടയില്ലാ . ഇതേതുടർന്നാണ് ബന്ധുക്കൾ പലരെയും വിളിച്ച് വിവരം പറഞ്ഞതും. അവർ വെള്ളിയാഴ്ച രാവിലെ ഹാജിയുടെ വീട്ടിലെത്തിയതും.ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഹാജിയുടെ വീടിന്റെ മുൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. കിടപ്പുമുറിയിലെത്തിയപ്പോൾ, ഹാജി കട്ടിലിന് താഴെ നിലത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹാജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ മൃതദേഹം പൂച്ചക്കാട് വലിയ പള്ളി ഖബറിടത്തിൽ മറവുചെയ്തതെങ്കിലും, ഹാജി ബന്ധുക്കൾ പലരിൽ നിന്നും വാങ്ങിയ സ്വർണ്ണ ഉരുപ്പടികൾ എങ്ങും കാണാനില്ലെന്ന് ബോധ്യപ്പെട്ടത് പിന്നീടാണ്.
ഇതു സംബന്ധിച്ച് ഗഫൂറിന്റെ മകൻ മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. മരണമടഞ്ഞ രാത്രിയിൽ ഹാജിയുടെ വീട്ടിലുള്ള സിസിടിവി ക്യാമറ ഓഫ് ചെയ്തുവെച്ച നിലയിലായിരുന്നു. അഞ്ചോളം ക്യാമറകളുടെ സ്വിച്ച് ഹാജിയുടെ കിടപ്പുമുറിയിലാണ്. ഹാജിക്ക് അക്കൗണ്ടുകളുള്ള രണ്ട് ബാങ്കുകളിൽ വീട്ടുകാർ അന്വേഷിച്ചുവെങ്കിലും സ്വർണ്ണാഭരണങ്ങൾ ഹാജി ബാങ്കുകളിലൊന്നും പണയപ്പെടുത്തിയിരുന്നില്ല ഹാജിയുടെ കുടുംബവുമായി അടുത്ത് ഇടപഴകുന്ന സ്വർണ്ണം ഇരട്ടിപ്പിക്കൽ സംഘത്തിലെ സ്ത്രീയെ മാങ്ങാട്ടെ യുവ ജിന്നുമ്മയിലേക്കാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയത്തിന്റെ കുന്തമുനകളെത്തി നിൽക്കുന്നത്. മൃതദേഹം ഏപ്രിൽ 28ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തിരുന്നു. എന്നാൽ സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. മരണവുമായി ബന്ധപ്പെട്ട സംശയമുള്ള ജിന്നുമ്മയും ഭര്‍ത്താവിനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയാറല്ല എന്നാണ് ജിന്നുമ്മയും ഭർത്താവും ഹൊസ്ദുര്‍ഗ് കോടതിയെ അറിയിച്ചത്. . ഇതോടെ നാട്ടുകാരുടെ സംശയത്തിന് മൂർച്ച കൂടിയിരിക്കുകയാണ് .