വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള ഹൃദയം തകര്‍ക്കുന്ന വാർത്തകളാണ് ഓരോ ദിവസവും നമ്മെ പിടിച്ചു കുലുക്കി കടന്നു പോകുന്നത്. കാസർഗോഡ് ഇക്കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ നാലോളം ആത്മഹത്യകളാണ് ശ്രദ്ധയിൽപ്പെട്ടത്. എല്ലാവരും 20 വയസ്സിന് ചുവടെയുള്ള കൗമാരം വിട്ടുമാറാത്ത പ്രായം. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. ഇനിയും ഇത് ഗൗരവകരമായി ചർച്ച ചെയ്തില്ലെങ്കിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നമ്മുടെ കുട്ടികൾ ഇതൊരു എളുപ്പമാർഗമായി സ്വീകരിച്ചേക്കാം.
പ്രായപൂർത്തിയായവരുമായി താരതമ്യം ചെയ്യുമ്പോള്‍ കൗമാരക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലരും തീവ്രമായ വികാരങ്ങളുള്ളവരും ഒരോ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനും പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനും പ്രത്യേകമായ രീതികളുള്ളവരുമാണ്. ഇക്കാരണം കൊണ്ടുതന്നെ ഒരു പരാജയത്തിന്റെ, നിരാശയുടെ, മാനസികപിരിമുറുക്കത്തിന്റെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുടെ രൂപത്തില്‍ ദൗര്‍ഭാഗ്യം അല്ലെങ്കില്‍ പ്രതികൂലമായ സാഹചര്യം വന്നു വീഴുമ്പോള്‍ അവര്‍ക്ക് ആ സാഹചര്യത്തെ നേരിടാനോ കൈകാര്യം ചെയ്യാനോ കഴിയാതെപോകുന്നു. നമ്മുടെ വീടുകളിലെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ കാരണം പലതും തുറന്ന് പറയാനും കുട്ടികൾക്ക് സാധിക്കുന്നില്ല.വീടുകളിലെ ഇത്തരം ചില ചിട്ടകൾ കാരണം ഇത്തരം സാഹചര്യങ്ങളില്‍ പുറത്തു നിന്നുള്ള ആരുടെയെങ്കിലും സഹായം തേടുന്നതിനും ഇവർക്ക് കഴിയാതെ പോകുന്നു. പകരം അവര്‍ ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപെടുന്നതിനായി മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ തുടങ്ങിയ വിനാശകരമായ പ്രവര്‍ത്തികളില്‍ അഭയം കണ്ടെത്തുന്നതാണ് നമ്മുടെ ആത്മഹത്യ നിരക്കുകൾ വർധിക്കാൻ കാരണം. അതുപോലെ തന്നെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്ത് ആരുടെയങ്കിലും സഹായം തേടുക എന്നത് ദൗര്‍ബല്യത്തിന്റെ സൂചനയാണ് എന്നൊരു ധാരണയും അവര്‍ പൊതുവില്‍ വെച്ചു പുലര്‍ത്തുന്നു. എന്നാല്‍ അങ്ങനെയല്ല, പ്രശ്നങ്ങളെ മറികടക്കാന്‍ പ്രയാസം അനുഭവപ്പെടുന്ന സമയങ്ങളില്‍ കുടുംബാംഗങ്ങളില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ തക്കസമയത്ത് സഹായമോ ഉപദേശമോ തേടുന്നതും മതിയായ വൈകാരിക പിന്തുണ ലഭിക്കുന്നതും പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കും എന്ന കാര്യം കൗമാരക്കാര്‍ തിരിച്ചറിയണം.
കുട്ടികൾക്ക് തങ്ങൾ നേരിടുന്ന ഏത് പ്രശ്നവും തുറന്നു പറയാനുള്ള സാഹചര്യം വീടുകളിൽ ഒരുക്കേണ്ടത് രക്ഷിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്തമാണ്. കുട്ടികൾ തങ്ങളുടെ കൈകളിൽ നിന്ന് വന്ന വീഴ്ചകൾ തുറന്നു പറയുമ്പോൾ അവർക്ക് നേരെ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത് കുട്ടികളിൽ തെറ്റായ സന്ദേശം ഉടലെടുക്കാൻ കാരണമാകും.ആത്മഹത്യ ചെയ്ത പലർക്കും താങ്കൾക്ക് തുറന്നു പറയാൻ വേദികളിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ജീവിതം അവസാനിപ്പിക്കേണ്ട വന്നത്. അത്തരം ഒരു സാഹചര്യം ഇനി ഒരു കുട്ടികൾക്ക് ഉണ്ടാവരുത്.
വഴിപിഴച്ചു പോകാനുള്ള എല്ലാ സാഹചര്യവും ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളുടെ മുന്നിലുണ്ട്, ചില ദൗർബല്യങ്ങളാൽ അത്തരം സാഹചര്യങ്ങൾ പെട്ടുപോകുക എന്നുള്ളത് സംഭവിച്ചു പോകാൻ സാധ്യതയുള്ള കാര്യമാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ് തിരുത്തുമ്പോൾ പഴയതിലും കൂടുതലായി കുട്ടിയെ സംരക്ഷിച്ചത് കൊണ്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്.ഓർക്കുക നിങ്ങൾ നിങ്ങളുടെ മക്കളോട് സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിൽ സ്നേഹം ഏതു രൂപത്തിലും നൽകാൻ പുറത്ത് ആയിരം ആളുകൾ കാത്തിരിക്കുന്നുണ്ട് പക്ഷേ ആ സ്നേഹത്തിന് അർത്ഥങ്ങൾ പലതരത്തിലാണ്.
മറ്റൊരു പ്രധാന പ്രശ്നമായി മുന്നിൽ കാണുന്നത് ജീവിതയാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വെർച്ചൽ ലോകത്ത് മാത്രമായി ഒതുങ്ങിപ്പോകുന്ന നമ്മുടെ കുട്ടികളുടെ ലോകം. ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിൽ ടിക്കറ്റോക് തുടങ്ങിയവയിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകളിൽ തളക്കപ്പെടുന്ന കുട്ടികളുടെ ശീലങ്ങൾ. അതിനപ്പുറം നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു കാര്യത്തെക്കുറിച്ചും നമ്മുടെ കുട്ടികൾ ബോധവാന്മാരല്ല. എന്തിനേറെ പറയണം നമ്മുടെ ഭരണ നേതാക്കളുടെ പേരുകൾ പോലും ശരിയായ രീതിയിൽ പറയാനോ അതല്ലെങ്കിൽ അത് അറിയാമോ ഇവർക്ക് താൽപര്യമില്ല .ഇക്കഴിഞ്ഞ ദിവസം കാസർകോട്ട് പ്രമുഖ മാധ്യമപ്രവർത്തകൻ കുട്ടികളോട് ലോകത്ത് നടക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി .അതിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് കൃത്യമായി ഉത്തരം നൽകാൻ സാധിച്ചിട്ടുള്ളത്.ഈ രണ്ടുപേർ ആകട്ടെ വീടുകളിൽ കൃത്യമായി പത്രം വായിക്കുന്ന കുട്ടികളും. നമ്മുടെ കുട്ടികൾക്ക് ഒരു അരമണിക്കൂറിലും വാർത്തകൾ വായിക്കാനുള്ള ഒരു സാഹചര്യം നമ്മുടെ വീടുകളിൽ ഒരുക്കണം. നമ്മുടെ ചുറ്റുപാടും നടക്കുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായി കുട്ടികൾക്ക് അറിവ് ഉണ്ടാകണം. ഇതിനു മുൻകൈയെടുക്കേണ്ടത് കുട്ടികളെല്ലാം രക്ഷിതാക്കളാണ്. വീട്ടിൽ ഒരു പത്രമെങ്കിലും അത് ഏതുമായിക്കൊള്ളട്ടെ ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിൽ നിർബന്ധമായ കാര്യമാണ്.പത്രം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല കുട്ടികൾ അത് വായിച്ചുവോ എന്നും കൂടി കൃത്യമായി നിങ്ങൾ ഉറപ്പുവരുത്തണം.വൈകുന്നേരം വീട്ടിലെത്തുന്ന രക്ഷിതാക്കൾക്ക് പത്രങ്ങളിലെ ചില വാർത്തകൾ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കാം.കൃത്യമായ ഉത്തരം നൽകുന്നവർക്ക് എന്തെങ്കിലും പാരിതോഷികം നൽകാം.ഒന്നുമില്ലെങ്കിൽ കെട്ടിപ്പിടിച്ച് നീയാണ് ഇന്ന് ഉഷാറായ കുട്ടി എന്നെങ്കിലും പറയുക. പക്ഷേ എന്തിനും വായന നിർബന്ധമാക്കണം. വായന അസ്തമിച്ച ലോകത്ത് തന്നെയാണ് നെറികടികൾ കടന്നു വന്നിട്ടുള്ളത്, വിദേശരാജ്യങ്ങളിൽ ലൈബ്രറികളിൽ ഇന്നും തിരക്കുമാണ്. എന്നാൽ നമ്മുടെ ലൈബ്രറികളിൽ പൊടിച്ച ആർക്കും വേണ്ടാത്ത ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.
എഴുത്തുകാരിയെ അറിയാം
കാസർഗോഡ് തളങ്കര ബാങ്കോട് സ്വദേശിനിയായ എഴുത്തുകാരിയാണ് സുഹറ ചുങ്കത്തിൽ. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യം ഉൾപ്പെടുത്തി നിരവധി ലേഖനങ്ങൾ എഴുതിയാണ് അക്ഷര ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചർ സുഹ്റ ചുങ്കത്തിന്റെ എഴുത്തിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചാവിഷയമായ വിഷയങ്ങളെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അടുക്കള കഥകൾ എന്ന പേരിൽ പുറത്തിറക്കുന്ന പുസ്തകത്തിൻറെ രചനയിലാണ്. ഭർത്താവ് ശരീഫ് ചുങ്കത്തിലും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.