വാടകയ്ക്ക് നല്കിയ വീട്ടിലെ ഉപകരണങ്ങളടക്കം കേടുവരുത്തിയത് നന്നാക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി, വീട്ടുടമയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
ബദിയഡുക്ക.വാടകയ്ക്ക് നല്കിയ വീട്ടിലെ ഉപകരണങ്ങളടക്കം കേടുവരുത്തിയ കാര്യം ചോദിച്ചതിന് വീട്ടുടമയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
പാട്ലടുക്കയിലെ അസീസി ( 30 ) നെയാണ് ബദിയഡുക്ക പൊലിസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.
പൊലിസ് പറയുന്നത് ഇങ്ങനെ,
പാട്ലടുക്കയിലെ ഹഫീസിന്റെ വീട് നവാസ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. നവാസ് അതില്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ താമസിപ്പിക്കുകയും അവര്‍ മോട്ടോര്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റും കേടുവരുത്തിയെന്നും ഇത് നന്നാക്കാന്‍ പറഞ്ഞപ്പോള്‍
പല തവണ ഓരോ കാരണങ്ങള്‍ പറഞ്ഞ് ദിവസങ്ങളോളം നവാസ് കബളിപ്പിക്കുകയായിരുന്നു.
പിന്നീട് ഒരു ദിവസം നവാസ് ഹഫീസിനെ ഫോണില്‍ വിളിച്ച് പ്രശ്നം തീര്‍ക്കാമെന്നും രണ്ട് ജോലിക്കാരെ അയക്കാമെന്നും പറഞ്ഞുവെത്രെ,വൈകുന്നേരമായിട്ടും ജോലിക്കാര്‍ എത്താത്തത് വിളിച്ച് ചോദിച്ചപ്പോള്‍ പാട്ലടുക്കയിലെ മരമില്ലിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം ഹഫീസ് വൈകിട്ട് 6.45 ന് ഇവിടെ എത്തിയപ്പോള്‍ നവാസിന്റെ കൂട്ടുകാരയ അസീസ്, അബ്ദുല്ല, റഹീം എന്നിവര്‍ ചേര്‍ന്ന് ഹഫീസിനെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഹഫീസ് കുമ്പള ജില്ലാ സഹകരണാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.