യുദ്ധം തുടർന്നാൽ മധ്യഏഷ്യ നിയന്ത്രണാധീതമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
ഗാസയിൽ യുദ്ധം തുടർന്നാൽ മധ്യഏഷ്യ നിയന്ത്രണാധീതമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച പുലർച്ചെ ലെബനനിലെ നാല് ഹിസ്ബുള്ള സെല്ലുകളിൽ തങ്ങളുടെ വിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് സേന വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇസ്രായേലിന് ഇറാൻ മുന്നറിയിപ്പു നൽകിയത്. ഇതോടെ യുദ്ധമേഖലയിൽ ഭിന്നതയുടെ വ്യാപ്തി വർധിച്ചിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സംഘവുമായി ഇസ്രായേൽ സേന തുടരുന്ന അക്രമണ പരമ്പരയുടെ പുതിയ സംഭവ വികാസമാണ് രാവിലെയുണ്ടായ ആക്രമണം. ഗാസ മുനമ്പിൽ ഹമാസ് പോരാളികളുമായി മാരകമായ യുദ്ധമാണ് ഇസ്രായേൽ നടത്തുന്നത്. തെക്കൻ ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ ക്രൂരമായ അപ്രതീക്ഷിത ആക്രമണം നടത്തുകയും കുട്ടികളും കൗമാരക്കാരും സ്ത്രീകളും വിദേശ പൗരന്മാരും ഉൾപ്പെടെ 1,400-ലധികം ആളുകളെ കൊല്ലുകയും ചെയ്തതിനെ തുടർന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ഗാസയിൽ യുദ്ധം തുടർന്നാൽ മിഡിൽ ഈസ്റ്റ് നിയന്ത്രണം വിട്ട് പോകുമെന്ന് ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ഹമാസിന്റെ ഒരു സൈന്യ വ്യൂഹത്തിനും നിരീക്ഷണ നിലയത്തിനും ഇസ്രായേൽ പോർ വിമാനങ്ങൾ ആക്രമണം നടത്തി തകർത്തിട്ടുണ്ടെന്ന് പ്രതിരോധ സേന വെളിപ്പെടുത്തി. ഹിസ്ബുള്ള ഭീകര സംഘത്തിന്റെ സൈനീക താവളങ്ങളും നിരീക്ഷണ കേന്ദ്രങ്ങളും അക്രമത്തിൽ തകർന്നു. ഗാസയിൽ ഇസ്രായേലും ഹമാസും നടത്തുന്ന ഏറ്റുമുട്ടലുകളിൽ ഹിസ്ബുള്ള കക്ഷിചേരരുതെന്ന് പ്രധാനമന്ത്രി ബെൻചമിൻ നെതന്യൂഹ താക്കീത് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള അക്രമം തുടർന്നാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നെതന്യൂഹ ലെബനനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം ഗാസയിലെ ജനങ്ങൾക്ക് മനുഷ്യത്വ പരമായ സഹായം തുടരുമെന്ന് അമേരിക്കൽ പ്രധാനമന്ത്രി
ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അറിയിച്ചു.