പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; 24 മണിക്കൂറില്‍ ആക്രമണം നടന്നത് 100 ഇടങ്ങളില്‍
പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു, 24 മണിക്കൂറില്‍ ആക്രമണം നടന്നത് 100 ഇടങ്ങളില്‍.ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി.
ഗാസയിലെ 7 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു.
വിഴിഞ്ഞത്ത് എത്തിയ കപ്പലില്‍ നിന്നും രണ്ടാമത്തെ ക്രെയിൻ ഇന്ന് ഇറക്കും
നൂറിലേറെ കേന്ദ്രങ്ങളില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജീവൻ നഷ്ടമായത്.ആശുപത്രികള്‍ ഭൂരിഭാഗവും അടച്ചിടലിന്റെ അവസ്ഥയിലാണ് .
പതിനായിരങ്ങള്‍ ഇപ്പോഴും ഭക്ഷണവും മരുന്നും വെള്ളവും ലഭിക്കാതെ കഴിയുകയാണ്. അതേസമയം ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരെയും ഉടൻ ഒഴിപ്പിക്കാൻ സൈന്യം രാത്രി മുന്നറിയിപ്പ് നല്കി. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരുമായി ആശുപത്രി കെട്ടിടത്തിലുള്ളത് പന്ത്രണ്ടായിരം പേര് ആണ്.
അല്അഹ്ലി ആശുപത്രിയുടെ അനുഭവം ഉള്ളതിനാല്‍ അല്‍ ഖുദ്സ് ഹോസ്പിറ്റല്‍ അധികൃതര്‍ക്കും ഈ സൈനിക മുന്നറിയിപ്പ് പാലിക്കുകയല്ലാതെ മറ്റു നിവര്‍ത്തിയില്ല .
അതേസമയം ഗാസയില്‍ സ്ഥിരം വെടിനിര്‍ത്താന്‍ റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.