നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ.
കാസർകോട്: താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വീട്ടമ്മ
അറസ്റ്റിൽ. അടുക്ക ഒളാക്ക് റോഡിലെ താമസക്കാരിയായ സുഹ്റാബിയെ(37)യാണ് സർക്കിൾ
ഇൻസ്പെക്ടർ ജി.എ ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീട് വളഞ്ഞ്
പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവരുടെ ഭർത്താവ് അബ്ദുൽ
സമീറിനെയാണ് ആദ്യം എക്സൈസ് സ്ക്വാഡ് അധികൃതർ പിടികൂടിയത്. അയാൾ കാലിന്
സ്വാധീനമില്ലാത്ത ആളായിരുന്നു. പിന്നെങ്ങനെയാണ് കഞ്ചാവ് വീട്ടിലെത്തി എന്ന
അന്വേഷണത്തിലൊടുവിലാണ് സുഹ്റാബിയെ പ്രതി ചേർത്തത്. എൻഡിപിഎസ് കേസിലെ മുൻ
പ്രതി കൂടിയായ ഇവരെ കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെവി മുരളി,
ജെയിംസ് അബ്രഹാം കുറിയോ, സിവിൽ എക്സൈസ് ഓഫീസർമാരായ സി അജീഷ്, കെ
സതീശൻ, സോനു സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ്മോൾ ജോൺ
എന്നിവർ പ്രതിയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.