കാറുകൾ തമ്മിൽ ഉരസിയതിന്റെ പേരിൽ ബിസിനസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ
മംഗളൂരു: കാറുകൾ തമ്മിൽ ഉരസിയതിന്റെ പേരിൽ കുന്താപുരത്ത്
ബിസിനസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ
ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ രാഘവേന്ദ്ര
എന്ന ബൻസ് രഘു(42)വിനെ കൊലപ്പെടുത്തിയ കേസിൽ കർണാടക ശിവമോഗ
സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 29ന്
കുന്താപുരത്തെത്തി ലോഡിൽ താമസിക്കുകയായിരുന്നു. രണ്ട് പ്രതികളും
കോണിക്ക് സമീപമുള്ള ഒരു വീട്ടിൽ ചൂതാട്ടം നടത്തി തിരികെ ലോഡിലേക്ക്
മടങ്ങുമ്പോൾ രാഘവേന്ദ്രയുടെ കാർ ഇടിക്കുകയായിരുന്നു. കഴിഞ്ഞ
ഞായറാഴ്ചയാണ് സംഭവം. സംഗം തിയേറ്റർ ഭാഗത്ത് നിന്ന് വന്ന ഒരു വാഗൺ ആർ
കാറും രഘുവിന്റെ കാറും പരസ്പരം ഉരസിയിരുന്നു. ഇതോടെ രാഘവേന്ദ്രയും
പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാർ ഇടപെട്ട് പ്രശ്നം
ഒത്തുതീർപ്പിലെത്തിച്ചിരുന്നു, എന്നാൽ പ്രതികളിലൊരാൾ കത്തിയെടുത്ത്
രഘുവിന്റെ തുടയിൽ കുത്തുകയായിരുന്നു. രാഘവേന്ദ്രയ്ക്ക് അക്രമികളെ
അറിയാമെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വൈരാഗ്യമാണ്
കൊലയ്ക്ക് കാരണമെന്നും സംഭവത്തിന് ശേഷം നിരവധി അഭ്യൂഹങ്ങൾ
പരന്നിരുന്നു. എന്നാൽ കൊലയാളികളെ മരിച്ചയാൾക്ക്
അറിയില്ലായിരുന്നുവെന്നാണ് വിവരം.പ്രതികളിൽ ഒരാൾക്കെതിരെ എട്ടിലധികം ക്രിമിനൽ കേസുകളുണ്ട്.
കുറച്ചു നാളുകൾക്ക് മുമ്പ് അഗുംബെ ഘട്ടിൽ ഉണ്ടായ സമാനമായ അപകടത്തിന്റെ പേരിൽ
ഇയാൾ ഒരാളെ കുത്തിയതായി തെളിഞ്ഞിട്ടുണ്ട്.