നഗരസഭാ പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളുന്നവരെ കർശനമായി നേരിടും
കാസർകോട്∙ നഗരസഭാ പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗം എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന കർശനമാക്കി.രാത്രിയിൽ കാസർകോട് സബ് ജയിലിന് പരിസരത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം പിടികൂടി പൊലീസിനു കൈമാറി.കുറ്റക്കാർക്കെതിരെ 15,000 രൂപ പിഴ ചുമത്തി.
കാസർകോട് നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ.സി.ലതീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ടി.രൂപേഷ്, ടി.അംബിക എന്നിവരാണ് സ്ക്വാഡ് പരിശോധന നടത്തിയത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.