‘പട്ടിയെപ്പോലെ കുരയ്ക്കെടാ’ യുവാവിന്റെ കഴുത്തിൽ ബെൽറ്റിട്ട് അക്രമികൾ; മതം മാറാനും മാംസം കഴിക്കാനും നിർബന്ധിച്ചെന്ന് ആരോപണം
ഭോപ്പാൽ: ഇരുപത്തിനാലുകാരനെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികൾ യുവാവിന്റെ കഴുത്തിൽ ബെൽറ്റുകൊണ്ട് കെട്ടി പട്ടിയെപ്പോലെ കുരയ്ക്കാൻ നിർബന്ധിച്ചു.
പ്രതികൾ തന്നോട് മതം മാറാൻ ആവശ്യപ്പെട്ടെന്നും യുവാവ് ആരോപിക്കുന്നു. മേയ് ഒൻപതിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
‘സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷിച്ച് നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ല.’ – മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
അക്രമികളുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരമാണ് നടപടി. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് നേരത്തെ യുവാവിന്റെ കുടുംബം ആരോപിച്ചിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. അക്രമകൾ ലഹരി ഉപയോഗിക്കാനും മതം മാറാനും മാംസം കഴിക്കാനും നിർബന്ധിച്ചെന്നാണ് പരാതി.
#WATCH | Local administration in the presence of police demolishes the residence of Sameer Khan who is accused of brutally thrashing and harassing a youth in Bhopal #MadhyaPradesh pic.twitter.com/bj4urY0WVm
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 19, 2023