സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിൽ ലൈംഗികമായി പീഡിപ്പിച്ചു ഉസ്താദിന്റെ കാര്യം പെണ്‍കുട്ടികള്‍ തുറന്നു പറഞ്ഞു .പിന്നീട് സംഭവിച്ചത് ഇങ്ങനെ ..
കാസർകോട്: ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മദ്രസ്സ വിദ്യാര്‍ഥികളായ അഞ്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കർണ്ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്. കർണ്ണാടക സ്വദേശിയായ അബ്ദുൾ ഹമീദിനെതിരെയാണ് 58, ആദൂര്‍ പൊലീസ് പോക്സോക്കുറ്റം ചുമത്തി കേസെടുത്തത്.
സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പുറത്തുവിട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുൾ ഹമീദിനെതിരെ കേസെടുത്തത്. ഇതോടെ കുട്ടികളിൽ സമ്മർദ്ദം ശക്തമായത്തോടെ മജിസ്ത്രേട്ടിന് മുന്നിൽ പെൺകുട്ടികൾ മൊഴി മാറ്റിപ്പറഞ്ഞു .ഇതോടെ പൊലീസ് കസ്റ്റഡിയിലായാ പ്രതിയെ വിട്ടയക്കേണ്ടി വന്നു . എന്നാൽ കേസ്സിൽ വിശദമായ അന്വേഷണം നടത്താൻ ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ നിർദേശം നൽകിയിട്ടുണ്ട് . കുട്ടികളെ വീണ്ടും കൗൺസിലിംഗിന് വിധയമാകും , മൊഴിമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും വീടുകാർ നേരിട്ട ബാഹ്യ സമൃദ്ധവും കണ്ടത്താൻ ആൺ നിർദേശിച്ചിട്ടുള്ളത് . പോലീസിൽ സ്വഭാവികമായി നൽകിയ മൊഴി മാറ്റിയതിൽ അസഭാവികത ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കുട്ടികളെ മൊഴി മാറ്റാൻ പ്രരിപ്പിച്ചവർ കൂടി കേസിൽ കുടുങ്ങും എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം .