മേൽപ്പറമ്പ് എംസി കുടുംബത്തിന്റെ കാരുണ്യത്താൽ വൻ കുടിവെള്ള പദ്ധതിക്കും വയോജന കേന്ദ്രത്തിനും കളമൊരുങ്ങും
മേൽപ്പറമ്പ് : ചെമ്മനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം മേൽപ്പറമ്പ് മാക്കോടിലെ മർഹും ഡോക്ടർ എംസി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ, വയോജന കേന്ദ്രത്തിനായി 4,50 സെന്റും, വയോജന കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള റോഡിനു വേണ്ടി 15 സെന്റോളം വരുന്ന സ്ഥലവും, നിലവിലുള്ള കുളം പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിക്കു വേണ്ടിയും വിട്ടു നൽകി.
ഡോക്ടർ എം സി ഇബ്രാഹിമിൻറെ നാമത്തിൽ ആയിരിക്കും വയോജന കേന്ദ്രം നിലവിൽ വരുന്നത്.
എംസി കുടുംബത്തിലെ അവകാശികളായ ഡോക്ടർ എം സി ഇബ്രാഹിമിന്റെ പത്നിയും മുൻ പഞ്ചായത്ത് അംഗവുമായ മറിയംബി കോച്ചനാടും, മൂത്തമകൻ മുഹമ്മദ് മുനീർ മരണപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ഭാര്യയും പള്ളിക്കര മർഹൂം പി കെ അബൂബക്കർ നദവിയുടെ മകളുമായ ഷമീമ ജാസ്മിയും മക്കളും , രണ്ടാമത്തെ മകനായ ജാബിർ സുൽത്താനും, മൂത്ത മകളും പള്ളിക്കര മർഹും പി എ അബ്ബാസ് ഹാജിയുടെ ഭാര്യയുമായ സൈറ ബാനു, ചെറിയ മകളും ഉദുമ പടിഞ്ഞാർ ടി എ ഡോക്ടർ അബ്ദുൽ മജീദിന്റെ ഭാര്യയായ സഫീറ ബാനു, എന്നിവരാണ് ഈ പൊതുജന പദ്ധതിക്ക് വേണ്ടി ദാനം ചെയ്തത്. മാക്കോടിലെ താഴേത്തട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ വേണ്ടി ആറുമാസം മുമ്പ് ഈ കുടുംബവും സൈഫുദ്ദീൻ മാക്കോടും എംസി റോഡിനു വേണ്ടി സ്ഥലം നൽകിയിരുന്നു. സ്ഥലത്തിന്റെ ആധാരം മറിയംബി കോച്ചനാട് സ്ഥലം രജിസ്റ്റർ ചെയ്ത് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുബൈജാ അബൂബക്കറിന് പതിമൂന്നാം വാർഡിന്റെ ഗ്രാമസഭയിൽ വച്ച് വച്ച് കൈമാറി.