തിരുവനന്തപുരം : സംസ്ഥാനത്ത് രാസകീടനാശിനികളുടെ ഉപയോഗം കുറഞ്ഞതായി കൃഷി വകുപ്പ്. കഴിഞ്ഞ നാല് വർ ഷത്തിനിടെ 644.47 മെട്രിക് ടൺ ഇടിവാണ് രേഖപ്പെടുത്തിയത്. 2015-16 ൽ രാസ കീടനാശിനികളുടെ ഉപയോഗം 1123.42 മെട്രിക് ടൺ ആയിരുന്നു. ഇത് 2020-21 ൽ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു.
രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാന്‍ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു. അതേസമയം കൃഷി വകുപ്പിന്റെ അഭിപ്രായം പൂർണമായും അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നവരുമുണ്ട്. നിരോധിത കളകളും കീടനാശിനികളും പലതും മറ്റ് പേരുകളിൽ ലഭ്യമാണ്. ലൈസൻസ് ഇല്ലാത്ത കടകളിലൂടെയും മറ്റും രഹസ്യമായി വിൽക്കുന്നുണ്ട്. മാരകമായ ദോഷം വരുത്തുമെന്ന് തെളിയിക്കപ്പെട്ട കീടനാശിനികൾ പുതിയ രൂപത്തിൽ വന്നിരിക്കുന്നു.
കൃഷി വകുപ്പിന്റെ കീടനാശിനി പരിശോധനാ ലാബിന് പ്രതിവർഷം 2,500 സാമ്പിളുകൾ പരിശോധിക്കാനാകും. ടെസ്റ്റിംഗ് ഇൻസ്പെക്ടർ ഓരോ ജില്ലയിലെയും ഡിപ്പോകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് അയയ്ക്കുന്നു. എന്നിരുന്നാലും, നിരോധിത രാസ കീടനാശിനികൾ അത്തരം ഡിപ്പോകൾ വഴി വിപണനം ചെയ്യുന്നില്ല.