ന്യൂഡല്‍ഹി: ഗോവയിൽ അനധികൃത ബാര്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകൾക്കും പിന്തുണയുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. “ഒരു 18 വയസ്സുള്ള കുട്ടിക്ക് ഇന്ത്യയില്‍ റസ്റ്റോറന്റ് നടത്താനുള്ള ലൈസന്‍സ് എങ്ങനെയാണെന്നും എന്ത് ശിക്ഷയാണ് ലഭിക്കുകയെന്നും അറിയില്ലായിരിക്കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനും 19 വയസുള്ള ഒരു കുട്ടിയുടെ അമ്മയാണെന്ന് പ്രിയങ്ക പറഞ്ഞു.
സ്മൃതി ഇറാനിയുടെ മകളെ സംബന്ധിച്ചിടത്തോളം, ഒരു ബാർ നടത്തുന്നത് അവരുടെ സ്വപ്ന സാക്ഷാക്കാരമായിരിക്കും. അവര്‍ തെറ്റായിരിക്കാം ചെയ്തതെന്നും 18 വയസ് മാത്രം പ്രായമുള്ള കുട്ടിയെ അപകീര്‍ത്തിപ്പെടുത്തരുതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
“ലൈസൻസ് ലഭിക്കുക എന്നത് 18 വയസ്സുള്ള കുട്ടിക്ക് നേരിടേണ്ടിവരുന്ന ഒരേയൊരു ശിക്ഷയാണ്. ഒരു പെണ്‍കുട്ടി അവളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം നടത്തി, എംപി കുറിച്ചു.