ഒട്ടാവ: കത്തോലിക്കാ സഭയിലെ റസിഡൻഷ്യൽ സ്കൂളുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ പരസ്യമായി മാപ്പുപറയാൻ ഫ്രാൻസിസ് മാർപാപ്പ കാനഡയിലേക്ക്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘പശ്ചാത്താപത്തിന്റെ തീർത്ഥാടനം’ എന്ന് പേരിട്ടിരിക്കുന്ന യാത്രയിൽ എഡ്മോന്റൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാർപാപ്പയെ സ്വീകരിക്കും.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സംഭവങ്ങൾ നടന്നത്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കാനഡയിൽ ഒരു അധിനിവേശം സ്ഥാപിക്കാൻ ബ്രിട്ടൻ കുട്ടികളെ മാറ്റിപ്പാർപ്പിച്ചു, ഈ കാലയളവിൽ കുട്ടികളെ അവരുടെ ബന്ധുക്കളിൽ നിന്ന് വേർപെടുത്തുകയും കത്തോലിക്കാ സഭ നടത്തുന്ന സ്കൂളുകളിൽ പാർപ്പിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരായ കുട്ടികളെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ബലമായി കൊണ്ടുപോയി കത്തോലിക്കാ സഭ നടത്തുന്ന റെസിഡൻഷ്യൽ സ്കൂളുകളിൽ പാർപ്പിച്ചു. സ്കൂളുകളിൽ പ്രാദേശിക ഭാഷ സംസാരിക്കാൻ കുട്ടികളെ അനുവദിച്ചില്ല.
മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.ഇവിടെ വച്ച് കുട്ടികള്‍ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നു. പതിനായിരക്കണക്കിന് കുട്ടികൾ രോഗങ്ങളും പോഷകാഹാരക്കുറവും മൂലം മരിച്ചിരുന്നു. അവരുടെ കൂട്ടക്കുഴിമാടങ്ങൾ അടുത്തിടെ കണ്ടെത്തിയിരുന്നു. അപ്പോഴാണ് പതിറ്റാണ്ടുകളായി മൂടിവച്ച ക്രൂരതയുടെ രഹസ്യങ്ങൾ വെളിച്ചത്തുവന്നത്. കാനഡയിലെ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷനാണ് ഈ വിവരങ്ങളെല്ലാം പുറത്തുവിട്ടത്. സാംസ്കാരിക വംശഹത്യ എന്നാണ് കമ്മീഷൻ ഈ അതിക്രമങ്ങളെ വിശേഷിപ്പിച്ചത്.